പ്രാർഥന

 കാത്തിരിക്കാൻ ഒരു സഖിയോ,

കണ്ണുകൾ മിഴിച്ചു കരയാൻ കുഞ്ഞുങ്ങളോ,

തലചായ്ച്ചുറങ്ങാൻ ഒരു മരത്തണലോ,

എനിക്കിന്നില്ല!

സമ്പത്തിന്റെ പൂക്കൾ അടവച്ചുവിരിക്കുന്ന പുഴുക്കളാണവ,

മനോഹരമായ ചിറകുകൾ മുളച്ചാൽ അവയെല്ലാം ഒരിക്കൽ പറന്നു പോകും.

ഇന്നിവിടെ ഈ പാതിരാവിൽ,

പേരറിയാത്ത നാട്ടിൽ,

പേമാരിക്ക് നടുവിൽ,

എനിക്കൊരാധിയേ ഉള്ളൂ,

“അവറ്റകളുടെ ചിറക് നീ നനക്കരുതേ ഈശ്വരാ”

Comments

Popular posts from this blog

പ്ലാവകത്തെ കാവ്.

മൂന്ന് കാര്യങ്ങൾ

പാഠം 2