പ്രാർഥന
കാത്തിരിക്കാൻ ഒരു സഖിയോ, കണ്ണുകൾ മിഴിച്ചു കരയാൻ കുഞ്ഞുങ്ങളോ, തലചായ്ച്ചുറങ്ങാൻ ഒരു മരത്തണലോ, എനിക്കിന്നില്ല! സമ്പത്തിന്റെ പൂക്കൾ അടവച്ചുവിരിക്കുന്ന പുഴുക്കളാണവ, മനോഹരമായ ചിറകുകൾ മുളച്ചാൽ അവയെല്ലാം ഒരിക്കൽ പറന്നു പോകും. ഇന്നിവിടെ ഈ പാതിരാവിൽ, പേരറിയാത്ത നാട്ടിൽ, പേമാരിക്ക് നടുവിൽ, എനിക്കൊരാധിയേ ഉള്ളൂ, “അവറ്റകളുടെ ചിറക് നീ നനക്കരുതേ ഈശ്വരാ”