കാരണം
പകർച്ചവ്യാധി ഭയന്ന് ആ മരുഭൂമിയുടെ ഇരുവശങ്ങളിൽ നിന്ന് രണ്ടുപേർ അതിലേക്കോടിക്കയറി. ഒന്ന് അന്നത്തെ വൃദ്ധനും മറ്റൊന്ന് ഇന്നത്തെ പുത്രനും, തെളിവില്ലാത്ത ധാരാളം കാൽപ്പാടുകൾക്ക് ശേഷം, അവർ കണ്ടുമുട്ടി. ഉടൻ തന്നെ ആ വൃദ്ധൻ ഇന്നിനു കാരണമായി ഒരു കാവ്യം പറഞ്ഞു. പുത്രന്റെ മറുപടി ഇങ്ങനെയായിരുന്നു: '' കവിതയൊക്കെ പഴയ അന്ധവിശ്വാസങ്ങളല്ലേ..." വൃദ്ധൻ സുരക്ഷക്കായി കൈയ്യിൽകരുതിയ കത്തിയെടുത്ത് പുത്രനെ കൊന്നുകളഞ്ഞു. അവന്റെ ചോരയിൽ മരുഭൂമിയിലെ മണ്ണ് ചുവന്നു. ഭൂമിക്കിടയിലെ കുഴികളിൽ ഒതുങ്ങിനിന്ന കടൽ കയറിവന്നു മണ്ണിലെ ചോരയും, വിണ്ണിലെ അണുക്കളും കഴുകി മടങ്ങിപ്പോയി.