നൂറ്റാണ്ടുകൾ പഴക്കമുള്ള എന്നാൽ ചരിത്രത്തിൽ തെളിവുകൾ അവശേഷിക്കാൻ പാടില്ലാത്ത ഒരു കവിതയാർന്ന കഥ.
പ്രണയത്തിന്റെ അത്ഭുതങ്ങളും അതിന്റെ സത്യവും രഹസ്യങ്ങളും തേടി അലഞ്ഞ ഒരു ചെറുപ്പക്കാരന്റെ മുൻപിൽ മുസാഫിർ ആയ ഒരു മനുഷ്യൻ കൈനീട്ടി. അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം കണ്ട് അവൻ ആ യാത്രികനെ ആ തെരുവീഥിയുടെ ചാരത്തെ പുഴയൊഴുകുന്ന വൃക്ഷത്തണലിൽ കൊണ്ടുപോയി. തന്റെ പൊതിയിൽ അവശേഷിച്ച രണ്ടു റൊട്ടിയും ഒരു ഈത്തപ്പഴവും അദ്ദേഹത്തിനു നൽകി. ആ ഭക്ഷണത്തിന് ഇത്രയേറെ മധുരമുണ്ടെന്നവൻ തിരിച്ചറിഞ്ഞത് അദ്ദേഹം അത് ഭക്ഷിച്ചപ്പോൾ ആണ്. പുഞ്ചിരി മായാത്ത പ്രകാശപൂരിതമായി ആ മനുഷ്യന്റെ മുഖത്തെ പ്രസന്നത കൂടി കൂടി വന്നു. അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശത്തിൽ ആ ചെറുപ്പക്കാരന് പ്രതീക്ഷകൾ മൊട്ടിട്ടു. അവൻ തന്റെ അലച്ചിലുകളെ കുറിച്ച് ആ വലിയ മനുഷ്യനോട് പറഞ്ഞു; 'അദ്ദേഹം ഒന്നും മിണ്ടിയില്ല' അവൻ തുടർന്ന്: എന്റെ ഒരു ചോദ്യത്തിന്റെ മറുപടിയെങ്കിലും താങ്കൾ പറഞ്ഞു തരണം. അദ്ദേഹം അവനോടാദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു; ചോദിച്ചോളൂ എനിക്ക് സാധിക്കുമെങ്കിൽ ഞാൻ പറയാം. അവൻ ചോദിച്ചു: ഭൗതിക പ്രണയത്തെയും അഭൗതിക പ്രണയത്തെയും കുറിച്ച് എനിക്ക് പറഞ്ഞു തരാമോ..? അദ്ദേഹം പ്രതിവചിച്ചു: അഭൗതിക പ്രണയത്തെക്കുറിച്ചു പറയാൻ എന്റെ സമയം എന്നെ അനുവദി...